മാറാപ്പു തൂങ്ങുന്ന മോഹ വേതാളവും
ഇടം കാലില്‍ ഒട്ടുന്ന മന്തിന്‍റെ ഭാരവും
പിന്നിലെക്കെന്നെ വലിച്ചു കെട്ടിയ
ചങ്ങലക്കണ്ണിയുരഞ്ഞു പൊട്ടിയ
കണം കാലിന്‍റെ നീറ്റലും.....
ഉത്കൃഷ്ട ജീവിതത്തലക്കനവും
പാതിയില്‍ നിറുത്തിയ സംഭോഗവേഗങ്ങളും
കുത്തിക്കെട്ടിയ ചുണ്ടുകള്‍ക്കിടയിലെ വാക്കുകളും
എന്നെ വീണ്ടും തോല്‍പ്പിക്കുന്നു...
വീഴാതിരിക്കാനൊരു കൈത്താങ്ങു വേണം
ഒരു ചുവടിനപ്പുറം മരണമെങ്കിലും
ഇന്നേ ആകാശം ഇടിഞ്ഞു പതിച്ചാലും
ഒന്നുറക്കെ കരയണം!!
നെഞ്ഞു കീറി ചോര വാര്‍ന്നു വാര്‍ന്നു
ഞാനില്ലാതാവും വരെ!